Pathira Story

പാതിരാ സ്റ്റോറി

✨ രഹസ്യങ്ങളുടെയും horror കഥകളുടെയും ലോകം
👻 ഹോറർ കഥകൾ 🕵️ ക്രൈം ത്രില്ലർ കഥകൾ ⚔️ പ്രതികാര കഥകൾ ✍️ അനുഭവങ്ങൾ
✍️ Shadow Writter 📅 June 21, 2026 💬0 Comments

അദൃശ്യവേട്ട Part 6

👁️ Loading views...
🔒
Premium Story
ബാക്കിയുള്ള എല്ലാ ഭാഗങ്ങളും വായിക്കാൻ ₹5 പേ ചെയ്യണം

അദൃശ്യവേട്ട Part 6



ആ മാസ്കിന് പിന്നിൽ തെളിഞ്ഞ മുഖം കണ്ടതും ഹരിദാസിന്റെ കൈകളിലിരുന്ന തോക്കിന്റെ പിടി അയഞ്ഞു. 

തന്റെ സ്വന്തം നിഴൽ പോലെ എപ്പോഴും ഒപ്പമുണ്ടായിരുന്ന, താൻ ഏറ്റവും കൂടുതൽ വിശ്വസിച്ചിരുന്ന ആ ചെറുപ്പക്കാരൻ... 

എസ്.ഐ രാഹുൽ!

"രാഹുൽ... നീ?" 

ഹരിദാസിന്റെ ശബ്ദം ഇടറി.
രാഹുലിന്റെ ചുണ്ടിൽ ഒരു വല്ലാത്ത പുഞ്ചിരി വിടർന്നു.

 കത്തിക്കരിഞ്ഞ മുഖത്തിന്റെ മറുഭാഗത്ത് അവൻ പതിയെ തലോടി. 

"അതെ സാർ... അത്യാധുനിക സിലിക്കൺ പാച്ചുകൾ എന്റെ ഈ പൊള്ളലുകളെയും എന്റെ യഥാർത്ഥ മുഖത്തെയും ഇത്രയും കാലം ഈ കാക്കി യൂണിഫോമിനുള്ളിൽ ഭദ്രമായി ഒളിപ്പിച്ചു. ആർക്കും ഒരു സംശയവും തോന്നാത്ത രീതിയിൽ..."

"എന്തിനായിരുന്നു രാഹുൽ ഈ നാടകങ്ങളൊക്കെ? എന്നെ എന്തിനാ നീ ഇതിലേക്ക് വലിച്ചിഴച്ചത്?"

 ഹരിദാസിന്റെ ഉള്ളിലെ സങ്കടം ദേഷ്യമായി പുറത്തുവന്നു.
ജേക്കബ് തരകന്റെ കഴുത്തിലെ കത്തി ഒന്നുകൂടി അമർത്തിപ്പിടിച്ചുകൊണ്ട് രാഹുൽ പറഞ്ഞു, 

"കാരണം ആ നാലാമൻ ആരാണെന്ന് എനിക്കറിയില്ലായിരുന്നു സാർ! ഡോക്ടറെ കൊന്നപ്പോൾ എനിക്ക് കിട്ടിയ ആ പഴയ ഫയലിൽ ചോര വീണ് പേര് മാഞ്ഞുപോയിരുന്നു. ആ പേര് കണ്ടെത്താൻ എനിക്കൊരു ബുദ്ധികേന്ദ്രത്തെ വേണമായിരുന്നു. ഡിപ്പാർട്ട്മെന്റിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥനായ താങ്കളെക്കൊണ്ട് തന്നെ ആ രഹസ്യം ഞാൻ അന്വേഷിപ്പിച്ചു.

 എന്റെ ഓരോ സൂചനകൾക്ക് പിന്നാലെയും സാർ സഞ്ചരിച്ചു. ഞാൻ എഴുതിയ തിരക്കഥയിലെ നായകൻ സാറായിരുന്നു!"

താൻ ഇത്രയും നേരം അന്വേഷിച്ചിരുന്ന കൊലയാളി തന്റെ തൊട്ടടുത്ത്, തന്നോടൊപ്പം ജീപ്പിൽ യാത്ര ചെയ്തിരുന്ന ആളാണെന്ന സത്യം ഹരിദാസിനെ വല്ലാതെ തളർത്തി.

"കത്തി താഴെയിട് രാഹുൽ... നീയും ഒരു പോലീസുകാരനാണ്. നിയമം കൈയിലെടുക്കാൻ നിനക്ക് അവകാശമില്ല. ഇവനെ നമുക്ക് കോടതി
വാക്കി-ടോക്കി താഴെ വീണപ്പോൾ ഹരിദാസിന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി. 

ആ സെമിത്തേരിയിൽ വെച്ച് താൻ സംസാരിച്ച ആ വൃദ്ധനായ കാവൽക്കാരൻ... 

അയാളുടെ ചുമ, വിറയ്ക്കുന്ന ശബ്ദം, നടത്തം... ഇതെല്ലാം ഒരു നാടകമായിരുന്നോ?

തന്നെ ആ കല്ലറയ്ക്ക് മുന്നിലെത്തിച്ചതും, ഈ പഴയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അന്വേഷിക്കാൻ പ്രേരിപ്പിച്ചതും കൊലയാളിയുടെ കൃത്യമായ തിരക്കഥയായിരുന്നു! 

ഇമ്മാനുവേൽ മരിച്ചിട്ടില്ല. അതിവിദഗ്ദ്ധനായ ഒരു സൈക്കോപാത്തായി അവൻ വളർന്നിരിക്കുന്നു. 

തന്നെക്കൊണ്ട് തന്നെ സത്യങ്ങൾ ഓരോന്നായി ചുരുളഴിക്കുകയാണ് അവൻ.

സമയം കളയാനില്ല. ഹരിദാസ് ആ ഫയലുമായി നേരെ പാലക്കാട് ഫോറൻസിക് ലാബിലേക്ക് കുതിച്ചു. 

അവിടെയുണ്ടായിരുന്ന ഫോറൻസിക് ചീഫ് ഡോ. അനൂപിന് ആ ഫയൽ കൈമാറി.

"അനൂപ്, ഇതിൽ രക്തം പുരട്ടി മായ്ച്ചു കളഞ്ഞ ആ നാലാമന്റെ പേര് എനിക്ക് വായിക്കണം. എന്ത് വിലകൊടുത്തും എത്രയും പെട്ടെന്ന് അതൊന്ന് ക്ലിയർ ചെയ്ത് താ!" 

ഹരിദാസിന്റെ ശബ്ദത്തിൽ അക്ഷമയുണ്ടായിരുന്നു.
മിനിറ്റുകൾ മണിക്കൂറുകൾ പോലെ നീണ്ടു. 

ഒടുവിൽ ഡാർക്ക് റൂമിൽ നിന്നും ഇൻഫ്രാറെഡ് സ്കാനിംഗ് കഴിഞ്ഞ് പുറത്തുവന്ന അനൂപിന്റെ മുഖം വിളറിയിരുന്നു.

"സാർ... ആ പേര്... അത് സാധാരണക്കാരനായ ഒരാളല്ല." അനൂപ് വിറയ്ക്കുന്ന ശബ്ദത്തിൽ പറഞ്ഞു.

"ആരാണത്? പറ അനൂപ്!"

"**ജേക്കബ് തരകൻ!**"

ഹരിദാസ് ഞെട്ടിത്തരിച്ചുപോയി. ജേക്കബ് തരകൻ! സംസ്ഥാനത്തെ ഏറ്റവും വലിയ ബിസിനസ്സ് മാഗ്നറ്റും, ഉന്നത രാഷ്ട്രീയ സ്വാധീനവുമുള്ള വ്യക്തി. 

എല്ലാവരുടെയും മുന്നിൽ മാന്യനായ ജീവകാരുണ്യ പ്രവർത്തകൻ. പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് 

അനാഥാലയത്തിലെ കുരുന്നുകളുടെ അവയവങ്ങൾ വിദേശത്തേക്ക് കടത്തിയതിന് പിന്നിലെ ബുദ്ധികേന്ദ്രം ഈ കോടീശ്വരനാണോ?

പെട്ടെന്ന് ഹരിദാസിന്റെ മൊബൈലിലേക്ക് അപരിചിതമായ ഒരു നമ്പറിൽ നിന്നും ഒരു വാട്സാപ്പ് വീഡിയോ സന്ദേശം വന്നു. 

ഭയത്തോടെ അയാൾ അത് പ്ലേ ചെയ്തു.
കടുത്ത ഇരുട്ടുള്ള ഒരു മുറി. അതിൽ ചോരയൊലിപ്പിച്ച്, കൈകാലുകൾ കസേരയോട് ബന്ധിച്ച നിലയിൽ സാക്ഷാൽ ജേക്കബ് തരകൻ! 

അദ്ദേഹത്തിന്റെ പിന്നിലായി കറുത്ത റെയിൻകോട്ട് ധരിച്ച, മുഖം മറച്ച ഒരാൾ നിൽക്കുന്നു. അയാളുടെ ഒരു കൈയിൽ പഴയൊരു ബൈബിളും മറുകൈയിൽ ഒരു നീളൻ കത്തിയും ഉണ്ടായിരുന്നു.

മാസ്റ്ററുടെ വീട്ടിലെ ഫോണിൽ കേട്ട അതേ ഇരുമ്പുരയുന്ന ശബ്ദം ആ വീഡിയോയിൽ നിന്നും മുഴങ്ങി:

"ഹരിദാസ്... നിങ്ങളുടെ നിയമത്തിന് ഇയാളെ തൊടാൻ കഴിയില്ല എന്നെനിക്കറിയാം. പക്ഷേ എന്റെ കോടതിയിൽ ഇവന് വധശിക്ഷയാണ്. എല്ലാം തുടങ്ങിയ സ്ഥലത്ത് വെച്ച് തന്നെ ഇതെല്ലാം അവസാനിക്കും. നിനക്ക് ഇയാളെ രക്ഷിക്കാൻ കൃത്യം മുപ്പത് മിനിറ്റ് സമയമുണ്ട്. കളി തുടങ്ങാം..."

എല്ലാം തുടങ്ങിയ സ്ഥലം! കത്തിനശിച്ച ആ പഴയ അനാഥാലയം! ഹരിദാസ് ജീപ്പിൽ അങ്ങോട്ടേക്ക് പാഞ്ഞു.

മഴയ്ക്ക് നേരിയ ശമനമുണ്ടായിരുന്നു. കാടുപിടിച്ചു കിടക്കുന്ന, പാതി കത്തിനശിച്ച ആ പഴയ കെട്ടിടത്തിന്റെ ഇരുണ്ട ബേസ്മെന്റിലേക്ക് തോക്കിന്റെ സേഫ്റ്റി ലോക്ക് മാറ്റി ഹരിദാസ് പതുക്കെ ഇറങ്ങിച്ചെന്നു. 

അവിടെ ഒരു പഴയ റാന്തൽ വിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ, ജേക്കബ് തരകന്റെ കഴുത്തിൽ കത്തിവെച്ച് ആ അജ്ഞാതൻ നിൽക്കുന്നുണ്ടായിരുന്നു.

"കത്തി താഴെയിടെടാ!" 

ഹരിദാസ് തോക്ക് ചൂണ്ടിക്കൊണ്ട് അലറി.

ആ രൂപം പതുക്കെ ഹരിദാസിന് നേരെ തിരിഞ്ഞു. അയാൾ തന്റെ തലയിലെ ഹുഡ് പിന്നിലേക്ക് മാറ്റി. 

ഒപ്പം മുഖത്തുണ്ടായിരുന്ന, ചുളിവുകൾ നിറഞ്ഞ ആ റബ്ബർ മാസ്ക് (Prosthetic mask) അയാൾ പതുക്കെ വലിച്ചൂരിയെടുത്തു! 

സെമിത്തേരിയിൽ വെച്ച് കണ്ട ആ വൃദ്ധനായ കാവൽക്കാരന്റെ മുഖംമൂടി!

ആ മാസ്കിന് പിന്നിൽ തെളിഞ്ഞ യഥാർത്ഥ മുഖം കണ്ട ഹരിദാസിന്റെ കണ്ണുകൾ വിടർന്നു, തോക്ക് പിടിച്ച കൈകൾ വിറച്ചു. ആ മുഖത്തിന്റെ ഒരു ഭാഗം തീയിൽ വെന്തുരുകി 

വിരൂപമായിരുന്നു. എന്നാൽ മറുഭാഗം... അത് തനിക്ക് ഏറ്റവും പരിചയമുള്ള, താൻ ഒട്ടും പ്രതീക്ഷിക്കാത്ത ഒരാളുടേതായിരുന്നു!

"ദൈവമേ... നീയായിരുന്നോ ഇമ്മാനുവേൽ?" ഹരിദാസിന്റെ ശബ്ദം തൊണ്ടയിൽ കുരുങ്ങി.