Pathira Story

പാതിരാ സ്റ്റോറി

✨ രഹസ്യങ്ങളുടെയും horror കഥകളുടെയും ലോകം
👻 ഹോറർ കഥകൾ 🕵️ ക്രൈം ത്രില്ലർ കഥകൾ ⚔️ പ്രതികാര കഥകൾ ✍️ അനുഭവങ്ങൾ
✍️ Shadow Writter 📅 June 14, 2026 💬0 Comments

കണക്ക് തീർപ്പ് Part 4

👁️ Loading views...
പിറ്റേന്ന് ഉച്ചയ്ക്ക് പന്ത്രണ്ടു മണി. രാജുവിൻ്റെ ചിട്ടി കമ്പനിക്ക് മുന്നിൽ അജയ് പ്ലാൻ ചെയ്തത് പോലെ തന്നെ സംഭവിച്ചു. 

പണം നഷ്ടപ്പെട്ടവർ സംഘടിച്ചെത്തി ബഹളമുണ്ടാക്കാൻ തുടങ്ങി. രാജു പതിവ് ധാർഷ്ട്യത്തോടെ ഗുണ്ടകളുമായി പുറത്തേക്ക് വന്നു.

 "പോയി കേസ് കൊടുക്കടാ... എനിക്ക് ഈ നാട്ടിൽ ആരെയും പേടിയില്ല," എന്ന് രാജു ആക്രോശിച്ചു. 

ആളുകൾ തമ്മിൽ ഉന്തും തള്ളും തുടങ്ങാറായപ്പോൾ തന്നെ സ്റ്റേഷനിലേക്ക് ഒരു ഫോൺ കോൾ വന്നു.

എല്ലാം മുൻകൂട്ടി കണ്ട് ജീപ്പിൻ്റെ താക്കോലുമായി കാത്തിരിക്കുകയായിരുന്ന അജയ്, എസ്.ഐയുടെ അനുവാദത്തോടെ മറ്റ് പോലീസുകാരെയും കൂട്ടി അവിടേക്ക് പാഞ്ഞു.

കമ്പനിക്ക് മുന്നിലെ സംഘർഷത്തിന് നടുവിലേക്ക് പോലീസ് ജീപ്പ് സഡൻ ബ്രേക്കിട്ട് നിന്നു. 

ജനക്കൂട്ടം അൽപമൊന്ന് മാറിനിന്നു. ജീപ്പിൽ നിന്ന് പുറത്തിറങ്ങിയ ആളെ കണ്ടതും രാജുവിൻ്റെ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി. 

വിയർപ്പ് പൊടിയുന്ന മുഖം വെട്ടിത്തിരിച്ച് രാജു പകച്ചുനിന്നു.

തൻ്റെ മുന്നിൽ കാക്കി യൂണിഫോമിൽ, ഒരു കൈ ബെൽറ്റിൽ പിടിച്ച്, ചുണ്ടിലൊരു വിജയച്ചിരിയോടെ സാക്ഷാൽ അജയ്..!!!!

കൂട്ടത്തിലുണ്ടായിരുന്ന പോലീസുകാർ ജനങ്ങളെ മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ അജയ് പതുക്കെ രാജുവിൻ്റെ അടുത്തേക്ക് നടന്നു.

 പണ്ട് ഓട്ടോ സ്റ്റാൻഡിൽ വെച്ച് തന്നെ പരിഹസിക്കാൻ നിന്ന അതേ ജനക്കൂട്ടം ഇന്ന് അവർക്ക് ചുറ്റുമുണ്ട്. എന്നാൽ ഇന്ന് കളി അജയിൻ്റെ കൈകളിലാണ്.

അജയ് രാജുവിൻ്റെ കണ്ണുകളിലേക്ക് നോക്കി തീരെ ശബ്ദം താഴ്ത്തി ചോദിച്ചു, 

"എന്താ രാജുച്ചായാ... എന്നെ മനസ്സിലായില്ലേ? പണ്ട് ഓട്ടോ സ്റ്റാൻഡിൽ വെച്ച് ചോദിച്ചില്ലേ എൻ്റെ പോലീസ് പഠനം എവിടെ വരെയായെന്ന്? ദേ... ഇവിടെ വരെയായി."

രാജുവിന് ഉത്തരം മുട്ടി. അവൻ്റെ മുഖത്തെ അഹങ്കാരം പൂർണ്ണമായും കെട്ടുപോയിരുന്നു. 

എന്തോ പറയാൻ ചുണ്ടുകൾ അനക്കിയെങ്കിലും ശബ്ദം പുറത്തുവന്നില്ല.

"ഇത് വെറുമൊരു യാദൃശ്ചികമല്ല രാജുച്ചായാ... ഞാൻ പ്ലാൻ ചെയ്ത് ഉണ്ടാക്കിയതാണ്. അച്ഛനെ ഈ മുറ്റത്ത് നിന്ന് ഇറക്കിവിട്ടതിൻ്റെയും, അമ്മയുടെ കണ്ണീരിൻ്റെയും കണക്കുകൾ നമുക്ക് തീർക്കാനുണ്ട്. നിങ്ങൾ കാട്ടിക്കൂട്ടിയ ഓരോ കള്ളത്തരങ്ങളും ഞാൻ പുറത്തെടുക്കും. തയ്യാറായിട്ടിരുന്നോ..." 

അജയിൻ്റെ ശബ്ദം ശാന്തമായിരുന്നുവെങ്കിലും അതിൽ തീ പാറുന്നുണ്ടായിരുന്നു. രാജുവിന് ആദ്യമായി ഭയം എന്താണെന്ന് തോന്നിത്തുടങ്ങി.